വിചിന്തനം: സാക്ഷ്യം പറയുന്നവനും സാക്ഷ്യം കേൾക്കുന്നവനും ഇഷ്ടപ്പെടുന്ന ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. ഇന്ന് ഏതൊരു ധ്യാനകേന്ദ്രമെടുത്താലും അത്ഭുതങ്ങളും അടയാളങ്ങളും കൂടുതൽ നടക്കുന്ന സ്ഥലം ഏത് എന്ന് എല്ലാവരും അന്വേഷിക്കും. അവിടേയ്ക്ക് ജനം ഓടിക്കൂടും. ഇതുപോലെ തന്നെയാണ് യേശുവിന്റെ കാലഘട്ടത്തിലും. നമുക്ക് കാണുവാൻ സാധിക്കുക. അവിടുത്തെ വചനം കേൾക്കുവാനോ അവനെ അറിയുവാനോ അല്ല ജനം ശ്രമിക്കുന്നത്. അത്ഭുതങ്ങൾ കണ്ട് സന്തോഷിക്കുവാനും അപ്പം ഭക്ഷിച്ച് തൃപ്തി വരുത്തുവാനും ശ്രമിക്കുന്ന ജനക്കൂട്ടം. എന്നാൽ അതിനപ്പുറം ലഭ്യമാകുന്ന നന്മകളെകുറിച്ച് അറിയുവാനോ സ്വന്തമാക്കുവാനോ ആർക്കും താൽപര്യം ഇല്ല. യോഹന്നാനെക്കുറിച്ച് യേശു പറയുന്നു: അവൻ കത്തിജ്വലിക്കുന്ന പ്രകാശമായിരുന്നു. യോഹന്നാന്റെ പുറകേ പോകുവാൻ എല്ലാവരും ഉണ്ടായിരുന്നു. അവനെക്കാൾ വലിയ സാക്ഷ്യമാണ് യേശു. നമ്മുടെ ലക്ഷ്യം ലോകത്തിന് സാക്ഷ്യം നൽകുവാൻ വന്നവനെ പരിചയപ്പെടുത്തുക മാത്രമാണ്. സ്‌നാപകയോഹന്നാനെപ്പോലെ കത്തിജ്വലിക്കുന്ന ഒരു പ്രകാശമായി നമ്മുടെ ജീവിതവും മാറണം. ആയിരിക്കുന്ന ഇടങ്ങളിൽ സത്യത്തിന് സാക്ഷ്യം നൽകി ജീവിക്കുവാൻ നമുക്ക് പരിശ്രമിക്കാം.വിചിന്തനം: സാക്ഷ്യം പറയുന്നവനും സാക്ഷ്യം കേൾക്കുന്നവനും ഇഷ്ടപ്പെടുന്ന ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. ഇന്ന് ഏതൊരു ധ്യാനകേന്ദ്രമെടുത്താലും അത്ഭുതങ്ങളും അടയാളങ്ങളും കൂടുതൽ നടക്കുന്ന സ്ഥലം ഏത് എന്ന് എല്ലാവരും അന്വേഷിക്കും. അവിടേയ്ക്ക് ജനം ഓടിക്കൂടും. ഇതുപോലെ തന്നെയാണ് യേശുവിന്റെ കാലഘട്ടത്തിലും. നമുക്ക് കാണുവാൻ സാധിക്കുക. അവിടുത്തെ വചനം കേൾക്കുവാനോ അവനെ അറിയുവാനോ അല്ല ജനം ശ്രമിക്കുന്നത്. അത്ഭുതങ്ങൾ കണ്ട് സന്തോഷിക്കുവാനും അപ്പം ഭക്ഷിച്ച് തൃപ്തി വരുത്തുവാനും ശ്രമിക്കുന്ന ജനക്കൂട്ടം. എന്നാൽ അതിനപ്പുറം ലഭ്യമാകുന്ന നന്മകളെകുറിച്ച് അറിയുവാനോ സ്വന്തമാക്കുവാനോ ആർക്കും താൽപര്യം ഇല്ല. യോഹന്നാനെക്കുറിച്ച് യേശു പറയുന്നു: അവൻ കത്തിജ്വലിക്കുന്ന പ്രകാശമായിരുന്നു. യോഹന്നാന്റെ പുറകേ പോകുവാൻ എല്ലാവരും ഉണ്ടായിരുന്നു. അവനെക്കാൾ വലിയ സാക്ഷ്യമാണ് യേശു. നമ്മുടെ ലക്ഷ്യം ലോകത്തിന് സാക്ഷ്യം നൽകുവാൻ വന്നവനെ പരിചയപ്പെടുത്തുക മാത്രമാണ്. സ്‌നാപകയോഹന്നാനെപ്പോലെ കത്തിജ്വലിക്കുന്ന ഒരു പ്രകാശമായി നമ്മുടെ ജീവിതവും മാറണം. ആയിരിക്കുന്ന ഇടങ്ങളിൽ സത്യത്തിന് സാക്ഷ്യം നൽകി ജീവിക്കുവാൻ നമുക്ക് പരിശ്രമിക്കാം.
@Pastoral Ministry